Thursday, September 14, 2017

എണ്ണ വില കുതിച്ചുയരുമ്പോൾ....

ഒരു 'നവലിബറൽ ബൂർഷ്വാ മൂരാച്ചി' പത്രമായ Times of India പോലും എഡിറ്റോറിയൽ എഴുതി (15/09/2017) സർക്കാരിനോട് ആവശ്യപ്പെടുന്നു- എണ്ണ ഉൽപന്നങ്ങൾക്ക് മേൽ ചുമത്തുന്ന നികുതി കുറയ്കാൻ!

സർക്കാർ ഓയിൽ സെക്ടറിനെ വെറുമൊരു കറവപ്പശു ആയിക്കാണുന്നത് നിർത്താനും അതിലൂടെ സാമ്പത്തിക പരിഷ്കാരങ്ങൾക്ക് ചീത്തപ്പേര് ഉണ്ടാവുന്ന സ്ഥിതിവിശേഷം ഒഴിവാക്കാനും അവർ ആഹ്വാനം ചെയ്യുന്നു.

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ, കിട്ടുന്ന അവസരം മുതലെടുത്ത് കൂടിയ വിലയ്ക് മേൽ ചുമത്തുന്ന അധികനികുതിയിലൂടെ ജനങ്ങളെ കൊള്ളയടിക്കുകയാണ്.

എണ്ണക്കമ്പനികളെ ഒരവശ്യവസ്തുവിൻമേൽ തോന്നിയപോലെ വില കൂട്ടാൻ അനുവദിക്കുന്ന കേന്ദ്രസർക്കാർ. അന്താരാഷ്ട്രവിപണിയിൽ ക്രൂഡോയിലിന് വില കുറയുമ്പോൾ ഇവിടെ വില കൂട്ടുന്നവരെ നിയന്ത്രിക്കാൻ സർക്കാരിന് കഴിയില്ലെങ്കിൽ പിന്നെ ആര്, ജനങ്ങൾ ആ ദൗത്യം ഏറ്റെടുക്കണമോ?

ഇവിടെ സംസ്ഥാനത്തെ സ്ഥിതിയോ? 

മുമ്പ് UPA സർക്കാരിന്റെ കാലത്ത് (അന്താരാഷ്ട്രവിപണിയിലെ കുതിച്ചുയരുന്ന വിലയ്ക് അനുസരിച്ചും കനത്ത സബ്സിഡി ഭാരം കുറയ്കാനായും) എപ്പോഴൊക്കെ എണ്ണ വില കൂട്ടിയോ അപ്പോഴൊക്കെ ഹർത്താലും മറ്റു സമരങ്ങളുമായി നടന്നവർ ഇന്ന് അധികാരത്തിലാണ്. എന്നിട്ടും ഒരു സങ്കോചവുമില്ലാതെ ദിവസേന അന്യായമായി കൂട്ടുന്ന എണ്ണവിലയുടെ മുകളിൽ വരുന്ന അധികനികുതിയും വാങ്ങി ഖജനാവിലിട്ട് ഏമ്പക്കവും വിട്ട് ഇട്ടിരിക്കുകയാണ് സംസ്ഥാനസർക്കാർ! ഹർത്താലും ഇല്ല പ്രതിഷേധവുമില്ല...

മുമ്പ് ഇന്നത്തെ ഭരണപക്ഷം സമരം നടത്തുകയായിരുന്നപ്പോൾ ഇവിടെ ഭരിച്ചിരുന്നത് ഒരു മൂരാച്ചി മുഖ്യമന്ത്രിയായിരുന്നു. ഉമ്മൻ ചാണ്ടിയെന്ന ആ മൂരാച്ചി ചെയ്തത് തന്റെ ബജറ്റിനുമപ്പുറത്ത് അനർഹമായി കിട്ടുമായിരുന്ന അധികനികുതി വേണ്ടെന്ന് വച്ച് സംസ്ഥാന നികുതിയുടെ തോത് കുറയ്കുകയായിരുന്നു! അതിലൂടെ, ജനങ്ങളുടെ മുകളിൽ വന്ന അധികഭാരത്തിൽ കുറച്ചെങ്കിലും ആശ്വാസം പകരാനുള്ള ഒരു ശ്രമം!

ഇന്ന് എല്ലാവർക്കും സൗകര്യമാണ്. ഈ കോൺഗ്രസ്സ് മുക്ത ഭാരതത്തിൽ സ്വയംസേവകർക്ക് സംസ്ഥാനനികുതികളെയും സഖാക്കൾക്ക് കേന്ദ്രസർക്കാരിനെയും കുറ്റം പറഞ്ഞ് കൈ കഴുകാം.

കൂടിയ വിലയെ ചോദ്യം ചെയ്യുന്നവർ വെറും രാജ്യദ്രോഹികൾ.....

LikeShow more reactions
Comment

No comments:

Post a Comment