Thursday, January 9, 2020

ലൗട്ടാദേ വോ ഭുരേ ദിൻ!

ലൗട്ടാദേ വോ ഭുരേ ദിൻ
(ആ ചീത്ത ദിനങ്ങൾ ഞങ്ങൾക്ക് തിരിച്ചു തരൂ..) 


2005 ൽ JNU വിലേക്ക് ചെന്ന അന്നത്തെ പ്രധാനമന്ത്രി ശ്രീ മൻമോഹൻ സിംഗിനെ അവിടുത്തെ കുട്ടികൾ അദ്ദേഹത്തിന്റെ സാമ്പത്തികനീതിക്കെതിരായ പ്രതിഷേധമെന്ന നിലയിൽ കരിങ്കൊടി കാണിച്ചു.

ഉടനെ തന്നെ സർവ്വകലാശാലാ അധികൃതർ അങ്ങനെ ചെയ്ത വിദ്യാർത്ഥികൾക്ക് അച്ചടക്ക നടപടിയുടെ ഭാഗമായി നോട്ടീസ് അയച്ചു.

ഇതറിഞ്ഞ PMO അടുത്ത ദിവസം തന്നെ ഇടപെടുകയും പ്രതിഷേധം വിദ്യാർത്ഥികളുടെ ജനാധിപത്യപരമായ അവകാശമായതിനാൽ ഏതെങ്കിലും നടപടി എടുക്കന്നതിൽ നിന്നും അധിക്യതരെ വിലക്കുകയും ചെയ്തു.

കരിങ്കൊടിയും മുദ്രാവാക്യങ്ങളുമായി തന്നെ നേരിട്ട വിദ്യാർത്ഥികളെ അദ്ദേഹം അഭിസംബോധന ചെയ്ത് തുടങ്ങിയത് വോൾട്ടയറുടെ പ്രസിദ്ധമായ ഈ വാചകം ഉദ്ധരിച്ചായിരുന്നു: "നിങ്ങൾ പറയുന്നതിനോട് ഞാൻ യോജിച്ചേക്കില്ല, എന്നാൽ നിങ്ങൾക്കത് പറയാനുള്ള അവകാശത്തിനായി ഞാൻ മരണം വരെ നിലകൊള്ളും."

ഇന്ന് ഈ വാക്കുകൾ ഗൃഹാതുരത്വത്തോടെ ഓർക്കുന്നത് JNU വിലെ മുൻ വിദ്യാർത്ഥി നേതാവ് ഉമർ ഖാലിദ് ആണ്.

ഇതേപോലെ പണ്ട് സീതാറാം യച്ചൂരി JNU വിൽ പ്രതിഷേധിച്ചപ്പോൾ അന്നത്തെ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാഗാന്ധി അതിനെ നേരിട്ട വിധവും ഇന്ത്യൻ ജനാധിപത്യത്തിന്റെ കിരീടത്തിലെ തൂവലുകൾ ആയി ഇന്നും വാഴ്ത്തപ്പെടുന്നു.

നമ്മുടെ ഇന്ത്യ എത്ര ദൂരം പുറകിലേക്ക് നടന്നു കഴിഞ്ഞു? അധികം വൈകാതെ നമ്മുടെ ഇന്ത്യയെ തിരിച്ചു പിടിക്കാൻ നമുക്ക് കഴിഞ്ഞേ മതിയാവൂ.


No comments:

Post a Comment